കേരളത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങളെ ഗൗരവമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് ഫലം കണ്ടിട്ടുണ്ട്. വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ കാര്യമായ കുറവുണ്ട്. ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ പൂര്‍ണമായും സീല്‍ ചെയ്തിട്ടുണ്ട്. നിയമം ലംഘിച്ചതിന് 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 347 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.