ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. മധ്യപ്രദേശിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഡോറിൽ ചികിത്സയിൽ ഇരുന്ന 65 വയസുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറായി. അഹമ്മദാബാദിൽ 8 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ ആകെ 82 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ കോവിഡ് കേസുകള്‍ 87 ആയി ഉയര്‍ന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഡൽഹിയിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം യു.കെയിലുള്ള സഹോദരന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ആശുപത്രി താത്ക്കാലികമായി അടച്ചു. ആകെ 42,788 പേർക്ക് കോവിഡ് പരിശോധന നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. മഹാരാഷ്ട്രയിൽ 13 ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്ക് ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്.