ഇന്ത്യന്‍ ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ നീട്ടുന്നതോടെ ഐപിഎല്ലിനു വേണ്ടി വീണ്ടും കാത്തിരിക്കേണ്ടി വരും. നേരത്തെ മാര്‍ച്ച്‌ 29 ന് തുടങ്ങേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15 ലേക്ക് നീട്ടിയിരുന്നു. എന്നാല്‍ കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.

ഇതോടെ ഐപിഎല്‍ നീട്ടിവയ്ക്കുക എന്നത് മാത്രമാണ് ഏക പോംവഴി. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ 3000 കോടി രൂപയാണ് ബിസിസിഐക്ക് നഷ്ടമാവുക. ലോകകപ്പിനു മുന്‍പായി സെപ്തംമ്ബറില്‍ ഐപിഎല്‍ നടത്തുകയാണ് ബിസിസിഐയുടെ മുന്നിലുള്ള ലക്ഷ്യം. ഐപിഎല്‍ നടത്തിപ്പിനെ സംമ്ബന്ധിച്ച്‌ ബിസിസിഐ അധികാരികളുമായി ഏപ്രില്‍ 13 ന് ചര്‍ച്ച ചെയ്യും. ഇപ്പോള്‍ ഒരു കായികവും നടത്താനുള്ള സാഹചര്യമല്ലാ എന്നാണ് ഗാംഗുലി അറിയിച്ചട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here